Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.
മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനില്ക്കുന്നതെന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎം കടുത്ത ആശയദാരിദ്ര്യത്തിലാണെന്നും യുഡിഎഫിനെ ചിത്രത്തില്‍ നിന്നു മാറ്റാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നതതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി പിണറായിവിജയന് ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ പേരില്‍ കോടികളുടെ ഫ്ളക്സ് വച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്തമില്ലെന്ന് പറയുന്നതിലൂടെ സ്വയം ചെറുതാകുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യഉത്തരവാദിത്തമാണുള്ളത്.
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുകിട്ടുമോ എന്നറിയില്ല. സ്വര്‍ണം ഉരുക്കി വിറ്റതാവാമെന്ന് ഹൈക്കോടതിയാണ് നിരീക്ഷിച്ചത്. തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ എല്ലാ അഴിമതിക്കും ചൂട്ടുപിടിച്ചത് ബിജെപിയാണ്. അജണ്ട വച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
District News
കോവളം: തിരുവനന്തപുരം നഗരസഭയെ ബിജെപിക്ക് അടിയറവെക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. കേന്ദ്രവുമായി മുഖ്യമന്ത്രി നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഇതിനു തെളിവാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നഗരസഭയിലെ ഇടതു ദുർഭരണത്തിനെതിരെ കെ. മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണാ യാത്രയ്ക്ക് വിഴിഞ്ഞത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെങ്ങാനൂർ, മുക്കോല, വിഴിഞ്ഞം ഹാർബർ, വെള്ളാർ, പൂങ്കുളം, പുഞ്ചക്കരി, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിലും ജനകീയ വിചാരണാ യാത്രയ്ക്ക് സ്വീകരണം നൽകി. അഡ്വ. എം. വിൻസന്റ് എംഎൽഎ, കെപിസിസി ഭാരവാഹികളായ എം.എം. വാഹിദ്, കെ.എസ്. ശബരീനാഥൻ, ഗോപകുമാർ, ജോൺ വിനേഷ്യസ്, ബ്ലോക്ക് പ്രസിഡന്റുമാരായ കരുംകുളം വിജയകുമാർ, ഉച്ചക്കട സുരേഷ്, കെ.എം ഹാരിസ്, കോളിയൂർ ദിവാകരൻ നായർ, ചെമ്പഴന്തി അനിൽ, വിൻസന്റ് ഡി. പോൾ, വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു.
District News
തിരുവനന്തപുരം: തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അവർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയങ്ങളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ’നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിവന്ന എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം നോർക്ക ഓഫീസിന് മുന്പിൽ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി പ്രതിഷേധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഐസക്ക് തോമസ്, സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.ജെ. മാത്യു, ഇ.എം. നസീർ, കൈരളി ശ്രീകുമാർ, ഷൗക്കത്തലി, ജില്ലാ ഭാരവാഹികളായ ദീപാ ഹിജ്നസ്, ആറ്റുകാൽ ശ്രീകണ്ഠൻ, ജി സുദർശൻ, രമണൻ, കുന്നുകുഴി സുനിൽ, വിളയിൽ നാസർ, സഫീർ ആലങ്കോട്, രമേശൻ നായർ, സൈഫുദ്ദീൻ, സജിന, ആശ ആനന്തേശ്വരം അനിൽ, എം.എസ്. നായർ, അബ്ദുൽ അഹദ്, അജീഷ് നാഥ്, അശോകൻ, സൈഫുദ്ദീൻ, ആനന്ദേശ്വരം അനിൽ, താഹിർ ആലങ്കോട്, ലെനിൻ ഗോമസ്, ഹക്കീം, ജോസ് പി. മത്തായി, എസ്.എ.കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു.